അടിച്ചമർത്തലുകളിൽനിന്ന്
പീഡനങ്ങളിൽ നിന്ന്
പരിഹാസങ്ങളിൽ നിന്ന്
ധാര്ഷ്ട്യങ്ങളിൽ നിന്ന്
അധികാര ഗർവ്വിൽ നിന്ന്
സമ്പന്നതയുടെ ആർത്തിയിൽനിന്ന്
പകയുടെ ഒളിയമ്പുകളിൽനിന്ന്,
കാമാർത്തമായ കണ്ണുകളിൽനിന്ന്
അനാഥത്വത്തിന്റെ ഒറ്റപ്പെടലിൽ നിന്ന്
നോവിന്റെ അഗ്നികുണ്ഡങ്ങളിൽനിന്ന്
തിരസ്കരണത്തിന്റെ പിടച്ചിലിൽ നിന്ന്
എല്ലാം അങ്ങ് ദൂരെ ......
ചക്രവാകങ്ങൾക്കപ്പുറം
എനിക്ക് അസ്തമിക്കണം.
അലയുടെ ആരവങ്ങൾ മാത്രംകേട്ട്
സായന്തനത്തിന്റെചുവപ്പ്
കണ്ണുകളിലേക്കാവാഹിച്ച്
ആഴിതൻ ഗർഭപാത്രത്തിൽ
ഒരു കുഞ്ഞു ബീജകണം പോൽ
മെല്ലെ പതിക്കണം
ചെറുമീനുകൾ എന്റെ മാംസം
കൊത്തിവലിക്കാൻ മത്സരിക്കട്ടെ
ഒടുവിൽശാപമോക്ഷം കിട്ടിയ
എന്റെ അസ്ഥികൾ ഓളപ്പരപ്പിൽ
ഒരു പൊങ്ങുതടിപോൽ ഒഴുകിനടക്കണം ....
റസ് ല സാഹിർ
സലാല