പാവകള്‍ അവള്‍ക്കെന്നും ദൗര്‍ബല്യമായിരുന്നു.... എണ്ണമറ്റ പാവകള്‍ അവളുടെ മുറിയില്‍ നിറഞ്ഞിട്ടും പാവകള്‍ അവള് വാങ്ങികൊണ്ടേയിരുന്നു . തലയാട്ടി ചെണ്ട കൊട്ടുന്ന ആനയുടെ മുഖമുള്ള പാവയും, തല കീഴ്മേല്‍ മറിയുന്ന പട്ടികുട്ടിയും ,മാറില്‍ പൂണൂലിട്ടു കുടവയര്‍ കാട്ടി ചിരിച്ചുകൊണ്ട് തലയാട്ടുന്ന നമ്പൂതിരിയുടെ പാവയും ഒക്കെ അവളെ ചിരിപ്പിച്ചു കൊണ്ടേയിരുന്നു......ചുവന്നു തുറിച്ച കണ്ണുകളും ,കൊമ്പന് മീശയും ചോരയുടെ നിറമുള്ള കുപ്പായവുമണിഞ്ഞ് തോക്കുചൂണ്ടി നില്ക്കുന്ന പട്ടാളകാരന്റെ പാവ .....പവകള്‍ക്കായി വാശിപിടിച്ചു കരയുമ്പോഴുള്ള അച്ഛന്റെ മുഖത്തെ ഓര്‍മ്മിപ്പിച്ചിരുന്നുവെങ്കിലും അതിനെയും അവള്‍ക്കിഷ്ടമായിരുന്നു. മേഘക്കീറുകൾ അടര്‍ന്നു വീണത് പോലുള്ള കരടിക്കുട്ടികൾ ഉമ്മകള്‍ കൊണ്ടവള്‍ മൂടിയിരുന്നു.
****************************************** R A Z L A S A H I R *******************************************
തുടുത്ത കവിളുകളും ,ചുവന്ന ചുണ്ടുകളും ,നീല കണ്ണുകളും ,സ്വര്‍ണ്ണതല മുടിയും ഉള്ള പാവകളോട് അവള്‍ക്ക് വല്ലാത്ത പ്രിയമായിരുന്നു. അത്തരം പാവകള്‍ ഉണ്ടായിരുന്നിട്ടും ഒരു സായാഹ്ന സവാരിക്കിടയില്‍ പാതയോരത്ത് ആരോ വലിച്ചെറിഞ്ഞുപോയ വെള്ളാരം കണ്ണുകളില്‍നിന്നും കണ്ണുനീര് വാര്‍ന്നോഴുകുന്ന പാവയെയും അവള് കൂടെ കൂട്ടി......
ആ പാവയുടെ കണ്ണുകള്‍ അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആ കണ്ണുനീര് തോരാനായി അതിനവള് കഥകള്‍ പറഞ്ഞു കൊടുക്കുകയും,മാറിന്റെ ചൂട് നല്കി കൈക്കുളിലെ സുരക്ഷിതത്വത്തില്‍ ഉറക്കിയിരുന്നു,തന്റെ പ്രണയവും, മോഹങ്ങളും ,സ്വപ്നങ്ങളും അതിന്റെ ചെവിയില്‍ അവള് മന്ത്രിച്ചിരുന്നു, ചുടു ചുമ്പനങ്ങളാല്‍ അതിന്റെ ഉടലാകെ അവള് മൂടിയിരുന്നു.........
എന്നിട്ടും അതിന്റെ കണ്ണുനീര് തോരാത്തത് കണ്ട് കാരണം ആരാഞ്ഞ അവളോട് പാവ പതിയെ പറഞ്ഞു...
"പാതയോരത്ത് എന്നെ വലിച്ചെറിഞ്ഞു കടന്നുപോയ ആള് എന്റെ കരള്‍ കവര്‍ന്നെടുത്തിരുന്നു. ഇത് കണ്ണുനീരല്ല ആ മുറുവില്‍ നിന്നുവരുന്ന കരള്‍പറിഞ്ഞ എന്റെ ചോരയാണ്"
പാവയുടെ വാക്കുകള്‍ കേട്ട്. തന്റെ പ്രിയപ്പെട്ട പാവയുടെ കണ്ണുനീര് അവസാനിപ്പിക്കാനായി മൂര്‍ച്ചയേറിയ കഠാര കൊണ്ട് തന്റെ നെഞ്ചകം വെട്ടിപിളര്ന്ന് കരള്‍ പുറത്തെടുത്തുകൊണ്ട്, അവള് പറഞ്ഞു ഇതാ എന്റെ കരള്‍ നീ കരയാതിരിക്കാന്‍ ഇത് ഞാന്‍ നിനക്കുതരാം ....എന്ന് പറഞ്ഞു കൊണ്ട് അവള് ആ വെള്ളാരം കണ്ണുകളിലേയ്ക്ക് നോക്കവേ ആ കണ്ണുനീര് നിലച്ചിരുന്നു....... പാവ അവളെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് തെരുവോരതേയ്ക്ക് അകന്നുപോയി..................